തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ അനുവദിക്കപ്പെട്ട എണ്ണം വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ ടി. വി സുഭാഷ് അറിയിച്ചു. പ്രചാരണത്തിനായി ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. മുൻസിപ്പാലിറ്റി സ്ഥാനാർത്ഥിക്ക് രണ്ടും, ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥിക്ക് മൂന്നും കോർപ്പറേഷൻ ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിക്ക് പരമാവധി നാലും വാഹനങ്ങൾ വരെ ഉപയോഗിക്കാനാണ് അനുമതി. സ്ഥാനാർത്ഥികൾ വാഹനത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. പ്രചാരണപ്രവർത്തനങ്ങൾക്കും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലുമാ ണെന്ന് കർശനമായി ഉറപ്പാക്കണം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയിൽ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല. മറ്റു പ്രവർത്തകരുടെയും പ്രചാരണപ്രവർത്തനങ്ങൾ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിധേയമായിട്ടാണെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ അറിയിച്ചു.
إرسال تعليق